ADVERTISEMENT

Close
ad
Fri, 5 June 2026
Facebook X Instagram Youtube
Videos

Deepika Editorial

Editorial

22-08-2025

ബഹുസ്വര ഇന്ത്യക്കുമേൽ ‘രാജ്യദ്രോഹ’ത്തിന്‍റെ വാൾ

Editorial

22-08-2025

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം

Editorial

20-08-2025

ആർക്കുവേണ്ടിയാണീ ‘ശ്വാനരാഷ്‌ട്രീയം?’

Editorial

19-08-2025

പുതുസംരംഭകരിലേക്ക് ആത്മവിശ്വാസം പകരാം

Editorial

18-08-2025

തെരഞ്ഞെടുപ്പ് കമ്മീഷൻ നയം വ്യക്തമാക്കി

Editorial

17-08-2025

ഓപ്പറേഷൻ അഹിംസയുടെ വിജയദിനം

Popular Sections

ad

ADVERTISEMENT

View All

Local News

Idukki

കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല

കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.


2018ലെ പ്രളയത്തിൽ കലുങ്കിന്‍റെ കല്‍ക്കെട്ട് ഇളകിപ്പോയതോടെയാണ് അപകട സ്ഥിതിയിലായത്. ഇതോടെ കലുങ്കിന്‍റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.


സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും റിബണ്‍ കെട്ടി മടങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല.


പിന്നീടുണ്ടായ എല്ലാ കാലവര്‍ഷത്തിലും അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോള്‍ ടാര്‍ വീപ്പ വച്ച് മുന്നറിയിപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.


ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
അപകട ഭീഷണിയുള്ള ഭാഗത്തു ഭാരവാഹനങ്ങള്‍ ഒന്നു നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കലുങ്ക് ഇടിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


നിലവില്‍ സമീപത്തെ വ്യാപാരികൾ ഇതുവഴി കടന്നുവരുന്ന ഡ്രൈവര്‍മാരോട് അപകട മുന്നറിയിപ്പ് കൊടുത്താണ് കടത്തിവിടുന്നത്.

Thiruvananthapuram

തിരുവനന്തപുരത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Kollam

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Pathanamthitta

വെൽഡൺ, റെസ്ക്യൂ ടീം

പത്തനംതിട്ട: അത്യന്തം അപകടകരമായ സാഹചര്യത്തിൽ രണ്ടുദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഫ‍യർഫോഴ്സ്, എൻഡിആർഎഫ് സംഘാംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടു.

കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ അപകടവിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് ആദ്യം അപകടത്തിന്‍റെ രൂക്ഷത അത്രയും വെളിവായില്ല. പാറമടയ്ക്കുള്ളിൽ അടർന്നുവീണ പാറയ്ക്കടയിൽ ഒരു മൃതദേഹം അപ്പോൾ തന്നെ കാണാനായി. ഇതു പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയ സംഘത്തിനു വെല്ലുവിളിയായത് തുടർച്ചയായ പാറ ഇടിച്ചിൽ ആയിരുന്നു. പല കോണുകളിൽ നിന്നും കല്ലുകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ പ്രവർത്തനം ദുഷ്കരമായി.

കൂടുതൽ സേനാംഗങ്ങൾ വടവും ചങ്ങലയും ക്രെയിനുമായി സ്ഥലത്തെത്തി. ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന 27 അംഗ എൻഡിആർഎഫ് സംഘവും പാഞ്ഞെത്തി. വൈകുന്നേരത്തോടെ പാറകൾ നീക്കി ഒരു മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ ഉണ്ടായ പാറ ഇടിച്ചിലാണ് ഇനിയുള്ള രക്ഷാദൗത്യത്തെ പിന്നോട്ടടിച്ചത്. മൃതദേഹം പുറത്തെടുക്കാൻ നാലംഗഫയർഫോഴ്സ് സംഘം ഇറങ്ങിയ അതേ സ്ഥാനത്തേക്ക് അടർന്നുവീണ പാറക്കെട്ടുകൾ കണ്ട് എല്ലാവരും ഭയന്നു. അല്പ സമയം മുന്പാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്നോർത്ത് സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അടക്കം നെടുവീർപ്പിട്ടു.

ചൊവ്വാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിച്ചത് മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും പാറ ഇടിച്ചിൽ തുടർന്നതോടെ ഇതു നിർത്തിവയ്ക്കേണ്ടിവന്നു. മനുഷ്യസാധ്യമല്ല തുടർ പ്രവർത്തനമെന്നു മനസിലാക്കിയതോടെയാണ് ഉപകരണങ്ങൾ തേടിയത്. വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്നു ലോംഗ് ബൂം ഹിറ്റാച്ചി സ്ഥലത്തെത്തി. പിന്നീടു കാര്യങ്ങൾ വേഗത്തിലായി.

പാറമടയുടെ കരയിൽ നിന്നുകൊണ്ട് ഹിറ്റാച്ചിയുടെ കൈ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയെ തൊടാമെന്നായി. സമീപത്തെ പാറക്കല്ലുകൾ നീക്കി ഹിറ്റാച്ചിയുടെ കാബിൻ ഉയർത്താനായി പിന്നീടുള്ള ശ്രമം. രണ്ടര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെ അജയ് റായിയുടെ മൃതദേഹം ഹിറ്റാച്ചിക്കുള്ളിൽ കണ്ടു.

അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവർ വടത്തിൽ സാഹസികമായി താഴേക്ക് ഇറങ്ങി. മൃതദേഹം ഇവർ പുറത്തെത്തിച്ചതോടെ സാഹസികമായ ഒരു ദൗത്യം പൂർത്തിയായി. ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്‍റെ 20 അംഗ ടീമാണ് രാവിലെ മുതൽ ദൗത്യം നടത്തിയത്.

ജില്ലാ ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിലാണ് അഗ്നിസുരക്ഷാ സേന, എൻഡിആർഎഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചത്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ രണ്ടുദിവസവും സ്ഥലത്തു ക്യാന്പ് ചെയ്തിരുന്നു. എഡിഎം ബി. ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജ‌ലക്ഷ്മി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

ഫയർഫോഴ്സ് ജില്ലാ ഓഫീസർ ബി.എം. പ്രതാപചന്ദ്രൻ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എ. സാബു എന്നിവരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിൽ 27 അംഗ എൻഡിആർഎഫ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.

Idukki

കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല

കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.


2018ലെ പ്രളയത്തിൽ കലുങ്കിന്‍റെ കല്‍ക്കെട്ട് ഇളകിപ്പോയതോടെയാണ് അപകട സ്ഥിതിയിലായത്. ഇതോടെ കലുങ്കിന്‍റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.


സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും റിബണ്‍ കെട്ടി മടങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല.


പിന്നീടുണ്ടായ എല്ലാ കാലവര്‍ഷത്തിലും അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോള്‍ ടാര്‍ വീപ്പ വച്ച് മുന്നറിയിപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.


ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
അപകട ഭീഷണിയുള്ള ഭാഗത്തു ഭാരവാഹനങ്ങള്‍ ഒന്നു നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കലുങ്ക് ഇടിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


നിലവില്‍ സമീപത്തെ വ്യാപാരികൾ ഇതുവഴി കടന്നുവരുന്ന ഡ്രൈവര്‍മാരോട് അപകട മുന്നറിയിപ്പ് കൊടുത്താണ് കടത്തിവിടുന്നത്.

Alappuzha

മുഹമ്മ കെഇ കാർമൽ സ്കൂളിന്‍റെ പ്രവർത്തനം മഹത്തരം: മന്ത്രി പി. പ്രസാദ്

മുഹമ്മ: മുഹമ്മ കെഇ കാർമൽ സിഎംഐ സ്കൂൾ നടത്തിയ കർഷകദിനാഘോഷം വേറിട്ട കാഴ്ചയൊരുക്കി. ആലപ്പി ഡേയോടനുബന്ധിച്ചാണ് മുഹമ്മയുടെ മനം കവർന്ന പരിപാടി സംഘടിപ്പിച്ചത്. ഓണനാളുകളുടെ മധുരം പകരാൻ മാവേലിയും ഓണത്തപ്പനും വാമനനും മലയാളി മങ്കമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത് ഇമ്പമൂറുന്ന കാഴ്ചയായി.


സ്കൂൾ കവാടത്തിന് മുന്നിൽ സജ്ജമാക്കിയ തിരുവോണത്തോണിയാണ് കാണികളെ വരവേറ്റത്. തോണി നിറയെ പച്ചക്കറികളും ഒരുക്കിയിരുന്നു. കയർ ഉത്പന്നങ്ങൾ കൊണ്ട് അലങ്കരിച്ച ആകർഷണീയമായ വേദിയിലേക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വരവേറ്റത്. മന്ത്രി പി. പ്രസാദ് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.


കർഷകരെയും കൃഷിയെയും ചേർത്തുപിടിക്കാൻ കെഇ കാർമൽ സ്കൂൾ കാണിച്ച താത്പര്യം മഹത്വമേറിയതാണെന്ന് മന്ത്രി പറഞ്ഞു. ഒരു സ്കൂൾ കൃഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനസിൽ തട്ടുന്നതാണ്. ഇതുപോലൊരു പരിപാടി അടുത്തെങ്ങും താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


കർഷകരോടുള്ള ആദരസൂചകമായി കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവന്ന നാടൻ പച്ചക്കറികൾ അനാഥാലയത്തിലേക്ക് നൽകുന്നതിനായി മന്ത്രി ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടത്തിനെ മുഹമ്മ പഞ്ചായത്തിനുവേണ്ടി മന്ത്രി പൊന്നാട അണിയിച്ചു.


പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു ഫലകം കൈമാറി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ മന്ത്രിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി. വിഷ്ണു, ബർസാർ ഫാ. സനു വലിയവീട്, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, പിടിഎ പ്രസിഡന്‍റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, സന്തോഷ് ഷൺമുഖൻ, കോ ഓർഡിനേറ്റർ സബിത, ജേക്കബ് ഐ. ചാക്കോ, ക്ലൗഡിയ ഏബ്രഹാം, നവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.

Kottayam

നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും

കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല.


വനംവകുപ്പിന്‍റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്‍പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന്‍ കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്‌നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി.


2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്.


നാട്ടില്‍ ആനകളുടെ പ്രജനനത്തിന് പരിമിതികളേറെയാണ്. ഗര്‍ഭകാലം 20-23 മാസം. പ്രസവശേഷം തള്ളയാനയെയും കുട്ടിയെയും അഞ്ചു വര്‍ഷത്തോളം പരിപാലിക്കണം. വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് നാട്ടിന്‍പുറം വ്യത്യസ്തമായതിനാല്‍ നാട്ടില്‍ ആനക്കുട്ടി ഉണ്ടാവാന്‍ സാധ്യത കുറവാണ്.

വഴി തെറ്റി നാട്ടിലേക്കു വന്നതും ഒഴുകി വന്നതുമായ നാലഞ്ച് കുട്ടിയാനകളെ വനംവകുപ്പ് പരിപാലിക്കുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ബ്രീഡിംഗ് സൗകര്യമുണ്ട്. കേരളത്തില്‍ കാട്ടില്‍ പെരുകി നാട്ടുകാര്‍ക്ക് ഭീഷണിയായ കൊലകൊമ്പന്‍മാരെ പിടികൂടി ആനക്കൊട്ടിലുകളില്‍ കുങ്കിയാനകളെക്കൊണ്ട് മെരുക്കുകയാണ് പരിഹാരം.


പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, ജോലിഭാരം, തെറ്റായ ആഹാരരീതി എന്നിവയാണ് മരണനിരക്ക് അസാധാരണമായി വര്‍ധിക്കാന്‍ കാരണം.


പാദരോഗം, എരണ്ടക്കെട്ട് എന്നിവ ബാധിച്ചും ആനകള്‍ ചരിയുന്നുണ്ട്. ദിവസം 250 ലിറ്റര്‍ വെള്ളവും 150-250 കിലോ വരെ തീറ്റയും ആനയ്ക്ക് വേണം. പൊതുവേ തണുത്ത അന്തരീക്ഷമാണ് താത്പര്യം. പുറമെ പ്രകടമാകാത്ത അസുഖം വന്നാല്‍ കണ്ടെത്താനുള്ള ആധുനിക ചികിത്സാ സംവിധാനവും ആശുപത്രിയും സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രധാന പരിമിതി. വനം വകുപ്പിനു കീഴില്‍ കോട്ടൂര്‍, കോന്നി, വയനാട്, ധോണി, കാപ്രിക്കാട് എന്നിവടങ്ങളില്‍ ആന പരിപാലന കേന്ദ്രങ്ങളുണ്ട്.

Ernakulam

മെസി വരുമോ... ഇല്ലയോ... കലൂര്‍ സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി

കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

സ്റ്റേഡിയം പെയിന്‍റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്‍റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.

അര്‍ജന്‍റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.

സ്റ്റേഡിയത്തിന്‍റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്‍റെ പെയിന്‍റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്‍റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.

ഇതോടൊപ്പം ഫ്‌ളെഡ്‌ലിറ്റുകള്‍ നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള്‍ സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.

Thrissur

ആരോഗ്യമന്ത്രി രാജിവയ്ക്കണം: ബിജെപി മാർച്ച് നടത്തി

തൃശൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്കു മാർച്ച് നടത്തി. മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്‍റും തൃശൂർ ജില്ലാ പ്രഭാരിയുമായ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.


ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ്, മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. ഭീം ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, വൈസ് പ്രസിഡന്‍റുമാരായ ഡോ. വി. ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറന്പിൽ, സൗമ്യ സലേഷ്, ടി. സർജു, ജില്ലാ ട്രഷറർ വിജയൻ മേപ്രത് എന്നിവർ പ്രസംഗിച്ചു.


സെക്രട്ടറിമാരായ മുരളി കൊളങ്ങാട്ട്, കെ.ജി. നിജി, സജിനി മുരളി, റിക്സ്ൻ ചെവിടൻ, പി. പ്രവീണ്‍, വിൻഷി അരുണ്‍കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സബീഷ് മരുതയൂർ, മണ്ഡലം പ്രസിഡന്‍റുമാരായ രഘുനാഥ് സി. മേനോൻ, അശ്വിൻ വാര്യർ, എം.ആർ. വിശ്വൻ എന്നിവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.

Palakkad

മണ്ണാർക്കാട് നഗരസഭയിൽ ആയുർവേദ ഡിസ്പെൻസറി കെട്ടിടമൊരുങ്ങി

മണ്ണാർക്കാട്: നഗരസഭയിൽ ആധുനിക സംവിധാനങ്ങളുള്ള സർക്കാർ ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഒരുങ്ങി.


മുക്കണ്ണം പാലത്തിനു സമീപമാണ് ഇരുനിലകളുള്ള കെട്ടിടം ഒരുങ്ങിയത്. കിടത്തിച്ചികിത്സ, ഉഴിച്ചിൽ തുടങ്ങിയവയെല്ലാം ഇനി പുതിയ കെട്ടിടത്തിൽ തുടങ്ങാനാവും.


നിലവിൽ മുൻസിപ്പൽ ബസ് സ്റ്റാന്‍റിനകത്തെ കെട്ടിടത്തിൽ ശോചനീയാവസ്ഥയുടെ നടുവിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. മണ്ണാർക്കാട് പഞ്ചായത്തായിരിക്കെ പുതിയ കെട്ടിടത്തിനുവേണ്ടി മുറവിളി ആരംഭിച്ചതാണ്.


നഗരസഭയായതോടെ ആശുപത്രി കെട്ടിടത്തിനു രണ്ടുകോടിരൂപ മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ അനുമതി നൽകുകയാണെങ്കിൽ പുതിയ കെട്ടിടത്തിൽ ആയുർവേദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിതന്നെ തുടങ്ങുമെന്നു നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ദീപികയോടു പറഞ്ഞു.


നഗരസഭയുടെ സ്വപ്നപദ്ധതിയാണു ആയുർവേദ ആശുപത്രിയെന്നും ആയിരക്കണക്കിനു രോഗികൾക്ക് ഇതു ഉപകാരപ്രദമാവുമെന്നും ചെയർമാൻ പറഞ്ഞു. ടിപ്പുസുൽത്താൻ റോഡുകൂടി നവീകരിച്ചതോടെ നഗരത്തിൽനിന്നും അഞ്ചുമിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്താനാവും. രാജീവ് ഗാന്ധി സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നാണ് പുതിയ കെട്ടിടത്തിനു പേര് നൽകിയിരിക്കുന്നത്.

Malappuram

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടക്കം; വിവിധ പ്രദേശങ്ങളിൽ നിയന്ത്രിത വിതരണം

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നാളെ (ജൂലൈ 11, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി നിയന്ത്രിതമാക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.

പുതുപ്പാടി ആറാംമുക്ക്, ചമൽ, ഉണ്ണികുളം പൂനൂർ യു.പി. സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജനങ്ങൾ വൈദ്യുതി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Wayanad

ദേശീയ പണിമുടക്ക്; വയനാട്ടിൽ ജനജീവിതം സ്തംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.

പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.

തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.

Kannur

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Kasaragod

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.

കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.

സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ഫെലിസിറ്റ എസ്ഐസി

തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫെലിസിറ്റ എസ്ഐസി (85) അന്തരിച്ചു. സിസ്റ്ററിന്‍റെ ഭൗതിക ശരീരംഇന്ന് രാവിലെ ആറിന് നാലാഞ്ചിറ ബഥനി മഠത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്നതുമാണ്. സിസ്റ്റർ മാക്കാംകുന്ന്, പുഷ്പപുരം പരേതരായ ഫിലിപ്പിന്‍റേയും റോസമ്മയുടേയും മകളാണ്. ബഥനി തിരുവനന്തപുരം പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ, പ്രൊവിൻഷ്യാൾ കൗൺസിലർ, നോവിസ് മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സിസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ ജോസ് ഫിലിപ്പ്, പീറ്റർ ചെറിയാൻ, പരേതരായ ചെറിയാൻ ഫിലിപ്പ്, സിസ്റ്റർ സോഫിയ ഡിഎം, സിസ്റ്റർ സെലിൻ എസ്ഐസി എന്നിവരാണ്.

കുര്യൻ ജേക്കബ്

എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.

ബേബി യോഹന്നാൻ

അടൂർ: പറന്തൽ പൊങ്ങലടി കലതിവിളയിൽ ബേബി യോഹന്നാൻ (87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11ന് പൊങ്ങലടി സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേതൻ തുമ്പമൺ പട്ടശേരിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗം. ഭാര്യ ശോശാമ്മ പെരുംപുളിക്കൽ അരീക്കത്തറ കുടുംബാംഗം. മക്കൾ: ബെഞ്ചമിൻ കെ. ബേബി (കലതി വിളയിൽ റബർ ട്രേഡേഴ്സ്, പന്നിവിഴ), സ്റ്റീഫൻ ബേബി (എൽഐസി ഓഫ് ഇന്ത്യ, അടൂർ ), ഗ്രേസിക്കുട്ടി, ജെസി. മരുമക്കൾ: ജെസി, ലീന, പി.ജി. തമ്പാൻ, റെജി ഏബ്രഹാം.

ആർ. ഗോവിന്ദപിള്ള

മാന്നാർ: കുട്ടംപേരൂർ ഹരിശ്രീയിൽ ആർ. ഗോവിന്ദ പിള്ള (92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. കുട്ടംപേരൂർ വിദ്യാ പ്രദായാനിയോഗം സ്കൂൾ പ്രധാനാധ്യാപകൻ, സ്കൂൾ മാനേജർ, കുട്ടൻപേരൂർ 611 സർവീസ് സഹകരണ ബാങ്ക് ആദ്യകാല പ്രസിഡന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശാരദാമ്മ കൊച്ചാലുംമൂട് കൊല്ലിരേത്ത് കുടുംബാംഗം. മക്കൾ: ശ്രീദേവി, പരേതനായ ശ്രീകുമാർ, ഹരികുമാർ (ദുബായ്), രഘുനാഥ്, ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കുട്ടംപേരൂർ വിദ്യാപ്രദായനി യോഗം യുപിഎസ്). മരുമക്കൾ. പരേതനായ സദാശിവൻ നായർ, വീണ (അധ്യാപിക), വിദ്യാ (അധ്യാപിക), സന്ധ്യാ, അഞ്ജു കൃഷ്ണ.

എം.ജെ. ജോസഫ്

പൂവത്തിളപ്പ് : മണലുങ്കൽ മൂങ്ങാമാക്കൽ എം.ജെ. ജോസഫ് (ഏപ്പ് സാർ-99, റിട്ട. അധ്യാപകൻ, മണലുങ്കൽ സെന്‍റ് അലോഷ്യസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണലുങ്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പാലാ മുഞ്ഞനാട്ട് ചാലിൽ കുടുംബാംഗം. മക്കൾ: ജോസമ്മ ടോം (റിട്ട. അധ്യാപിക, ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ), ജോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: ടോമി ജയിംസ് ഇളംതോട്ടം (പിണ്ണാക്കനാട്), എൽസമ്മ ജോസ് സ്രാമ്പിക്കൽ (മുട്ടാർ).

ഫാ.തോമസ് മണ്ണൂർ

മാനന്തവാടി: മാനന്തവാടി രൂപതയിലെ വൈദികൻ ഫാ.തോമസ് മണ്ണൂർ(88)അന്തരിച്ചു. ഭൗതികശരീരം ഇന്നുരാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ ദ്വാരക പാസ്റ്ററൽ സെന്‍ററിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കരുവഞ്ചാൽ വെള്ളാട് ഇടവകയിലെ സഹോദരന്‍റെ ഭവനത്തിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 11 വരെ സഹോദര ഭവനത്തിലും തുടർന്ന് ഇടവക ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്‍റെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തും. പാലാ മുത്തോലി മണ്ണൂർ പരേതനായ ഉലഹന്നാൻ-ഏലി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: വെള്ളാട് ജിയുപിഎസ് റിട്ട.പ്രധാനാധ്യാപിക ത്രേസ്യാക്കുട്ടി ജോണ്‍ മുണ്ടക്കത്തറപ്പേൽ, പരേതരായ മത്തായി, ജോസഫ്, പാപ്പച്ചൻ, വർക്കിച്ചൻ. 1966 മാർച്ച് 10ന് വള്ളോപ്പള്ളി പിതാവിൽനിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തുടർന്ന് കർണാടകയിലെ ഷിമോഗ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ അസിസ്റ്റന്‍റ് വികാരിയായി. ഷിമോഗയിൽനിന്നു കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയിൽ പുനരധിവസിപ്പിക്കാൻ ജോസഫ് കുന്നേൽ അച്ചനോടൊപ്പം പ്രവർത്തിച്ചു. നെല്ലിക്കുറ്റി, കോട്ടത്തറ, കൊട്ടിയൂർ, മുള്ളൻകൊല്ലി, ഇരുളം അങ്ങാടിശേരി, വാഴവറ്റ, കാവുംമന്ദം ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. മുള്ളൻകൊല്ലിയിൽ വികാരിയായിരിക്കേയാണ് 1982ൽ മണ്ണൂരച്ചന്‍റെ നേതൃത്വത്തിൽ മരകാവ്, ആടിക്കൊല്ലി, മുള്ളൻകൊല്ലി ഇടവകകളിൽനിന്നുള്ള വീട്ടുകാരെ ഉൾപ്പെടുത്തി പുൽപ്പള്ളി തിരുഹൃദയ ഇടവക രൂപീകരിച്ചത്. മിഷൻ പ്രവർത്തനത്തിന്‍റെ ഭാഗമായി ഫാ.തോമസ് മണ്ണൂർ 1999 ജൂണ്‍ 20ന് രാജ്കോട്ടിലെത്തി. 2003ൽ ഊട്ടിയിലെത്തി. 2009 മുതൽ കുറച്ചുകാലം കൊളവയൽ ഇടവകയിൽ സേവനം ചെയ്തു.

ഫാ. രാജേഷ് മേച്ചിറാകത്തിന്‍റെ അമ്മ ത്രേസ്യാമ്മ

പരിയാരം: തലശേരി അതിരൂപതാംഗം ഫാ. രാജേഷ് മേച്ചിറാകത്തിന്‍റെ (അയർലൻഡ്) അമ്മയും പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ മേച്ചിറാകത്ത് ജോസഫിന്‍റെ (പാപ്പച്ചൻ) ഭാര്യയുമായ ത്രേസ്യാമ്മ (83) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 2.30ന് പരിയാരത്തെ സ്വഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ പള്ളിയിലെ സമാപന ശുശ്രൂഷകളെ തുടർന്ന് തളിപ്പറമ്പ് സെന്‍റ് മേരീസ് പള്ളിയിൽ സംസ്കരിക്കും. പരേത മടപ്പള്ളി കുടുംബാംഗം. മറ്റു മക്കൾ: ബേബി (പരിയാരം), എൽസി (രത്‌നഗിരി), ബാബു (പരിയാരം), സണ്ണി, ബിജു (ഇരുവരും പയ്യന്നൂർ), ബിന്ദു (അയർലൻഡ്), ജയ്സ് (പരിയാരം), മരുമക്കൾ: ജോളി പേഴുംകാട്ടിൽ, ആന്‍റണി പൂവേലിൽ, ഷാന്‍റി കാഞ്ഞിരത്തിങ്കൽ, ഷീജ ഞള്ളിമാക്കൽ, റ്റീമ മഞ്ഞപ്പള്ളിക്കുന്നേൽ, ജോൺസൺ തയ്യിൽ, ഷെർലി മെൻഡോൺസ. സഹോദരങ്ങൾ: മറിയം, തോമസ്, ജോസ്, അച്ചാമ്മ.

റവ. ഡോ. സ്കറിയ കല്ലൂരിന്‍റെ പിതാവ് തോമസ്

കിളിയന്തറ : ഇന്‍റർനാഷണൽ പീസ് ഫോറം ഡയറക്ടറും മുൻ കപ്പൂച്ചിൻ പ്രൊവിൻഷ്യലുമായ റവ. ഡോ. സ്കറിയ കല്ലൂരിന്‍റെ (റോം) പിതാവും ആദ്യകാല കുടിയേറ്റ കർഷകനുമായ തോമസ് കല്ലൂർ (103) അന്തരിച്ചു. സംസ്കാരം 22ന് രാവിലെ10ന് കിളിയന്തറ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി. മറ്റു മക്കൾ: വില്ലി മാത്യു (ഗുവാഹത്തി), ജോസ്, ജോൺ (ബംഗളൂരു), ജോർജ്, സിസ്റ്റർ സിസിലി എംഎസ്എംഎച്ച്സി (ആസാം), ജോസഫ് (മൈസൂരു), സെലിൻ ബാബു (യുഎസ്എ), പോൾ. മരുമക്കൾ: ജീൻ മാത്യു, ഫിലോമിന, മാർഗരറ്റ്, ത്രേസ്യ, ജോൺ ബാബു, മിനി പോൾ.

റോസമ്മ

എടൂര്‍:നാഗമറ്റത്തില്‍ പരേതനായ എന്‍.ടി. സ്‌കറിയയുടെ ഭാര്യ റോസമ്മ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.40 ന് എടൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കള്‍: വല്‍സമ്മ (നഴ്‌സ്, ബഹറിൻ), സെലിന്‍ (നഴ്‌സ്, ദുബായ്), ലാലി (റിട്ട. അധ്യാപിക), ലൈല, ലീന, ലിസി, ലിജി (നഴ്‌സ്, കോട്ടയം), ജൂലി (അധ്യാപിക, സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, വെളിമാനം). മരുമക്കള്‍: നിസു (എൻജിനീയര്‍, ബഹറിന്‍), മൈക്കിള്‍ (ബിസിനസ്, ദുബായ്), മാത്യു (റിട്ട. ബാങ്ക് മാനേജര്‍), ഡോ. എഡ്‌വിന്‍ (ഐഐടി, മുംബൈ), വിനോദ് (റിട്ട. ആര്‍മി), റെനില്‍ (കോണ്‍ട്രാക്‌ടർ), മാത്യു (റിട്ട. നേവി), ബിജു (ബിസിനസ്).

ഓമനഅമ്മ

ന്യൂമാഹി: മൂഴിക്കര തെക്കേടത്ത് ഓമനഅമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അനന്തൻ നായർ. മക്കൾ: ഭാർഗവി (മുംബൈ), വിജയലക്ഷ്മി, അംബിക, ശ്യാമള. മരുമക്കൾ: ടി.പദ്മനാഭൻ (കൃഷ്ണഗിരി ,വയനാട്), ഇ.വി.രാമചന്ദ്രൻ (മാഹി, ചെമ്പ്ര), കെ.സി.ബാലകൃഷ്ണൻ നായർ (കോടിയേരി ), പരേതനായ ചന്ദ്രൻ നായർ. സഹോദരങ്ങൾ: രാഘവൻ (പൂക്കുട്ടി ച്ചാത്തൻ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്‍റ്), പരേതരായ നാരായണൻ നായർ, ബാലൻ നായർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, അപ്പുക്കുട്ടി നായർ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

21-08-2025

ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന സീരിസ്; ‘ബാഡ്സ് ഓഫ് ബോളിവുഡ്' ടീസർ

ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡിന്‍റെ ടീസർ എത്തി. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമർ–മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്‍റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.

ഷാരുഖ് ഖാന്‍റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘കിൽ’ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക.

21-08-2025

ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന സീരിസ്; ‘ബാഡ്സ് ഓഫ് ബോളിവുഡ്' ടീസർ

ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡിന്‍റെ ടീസർ എത്തി. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമർ–മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്‍റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.

ഷാരുഖ് ഖാന്‍റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘കിൽ’ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക.

18-08-2025

"മിനിമം' പോലുമില്ലാത്ത കൂലി

കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്നോ അതിലും താഴെയെന്നോ മാത്രമാണ്. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലെങ്കിൽ കൂടി രജനികാന്തിലും ലോകേഷ് കനകരാജിലുമുള്ള വിശ്വാസം തകർന്നടിഞ്ഞൊരു ചിത്രമാണ് കൂലി.

ലോകേഷ് ഒരുക്കിയ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മോശം സിനിമ. സൂപ്പർ സ്റ്റാറുകൾ അഴിഞ്ഞാടിയ ചിത്രത്തിൽ ഇവരൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം വീണ്ടും ചിന്തിക്കേണ്ടി വരുന്നു. എന്നാൽ സൗബിൻ ഷാഹീർ ചിത്രത്തിലുടനീളം മികച്ച പെർഫോമൻസ് കാഴ്ച വച്ചത് കൈയടി നേടുന്നു.

സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ ഇതല്ല പ്രതീക്ഷിച്ചത് എന്നൊരു ഉത്തരമാണ് നൽകാനുള്ളത്. അല്ലെങ്കിൽ രജനികാന്ത് സിനിമ കാണുമ്പോൾ നമ്മുടെ മനസിലുള്ള ലോജിക്കുകളെല്ലാം മടക്കി വച്ചിട്ടുപോയാൽ ഇത് കൊള്ളാം. അത്രമാത്രം. എന്നാൽ ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്ന് ഉറപ്പാണ്. പാളിപ്പോയ കഥയും തിരക്കഥയുമാണ് ചിത്രത്തിന്‍റെ പ്രധാന പോരായ്മ.

18-08-2025

എഡിറ്റിംഗ് ലൈഫ്

നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിതനിമിഷങ്ങളിലൂടെ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ പൂക്കാലമെന്ന പ്രണയകാവ്യം. 60 മണിക്കൂര്‍ ഫുട്ടേജിനെ വൈകാരികസത്ത ചോരാതെ രണ്ടേകാല്‍ മണിക്കൂറിലേക്ക് വെട്ടിയൊതുക്കിയ കൈയടക്കത്തിന് തിരുവനന്തപുരം സ്വദേശി മിഥുന്‍ മുരളിക്കു 2023ലെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയപുരസ്കാരം.

""വിജയരാഘവന്‍ സാറിന് ഒരവാര്‍ഡ്, അതായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഇതിൽ. എഡിറ്റിംഗിനുകൂടി കിട്ടിയതോടെ ഞങ്ങള്‍ക്കു ഡബിള്‍ബോണസായി’’ -മിഥുന്‍ മുരളി സണ്‍ഡേദീപികയോടു പറഞ്ഞു.

എഡിറ്റിംഗിൽ എത്തിയത്..?

എന്‍ജിനീയറിംഗ് പഠനകാലത്ത് കോളജിൽ ഡാൻസ് പരിപാടികൾക്കു മ്യൂസിക്ക് കട്ട് ചെയ്യാനാണു എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. 2011ല്‍ സുഹൃത്തിനൊപ്പം ഷോര്‍ട്ട്ഫിലിം ചെയ്തപ്പോൾ വീഡിയോ എഡിറ്റിംഗും തുടങ്ങി. വീഡിയോ കട്ട് ചെയ്യുന്നതു മാത്രമല്ല സൗണ്ടും മ്യൂസിക്കും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കട്ട് ചെയ്യുന്നതും അതിലുണ്ടെന്നറിഞ്ഞതോടെ ഫിലിം എഡിറ്റിംഗിനോട് ഇഷ്ടം കൂടി. യൂട്യൂബ് നോക്കി പഠനം തുടങ്ങി.

2012ല്‍ മുംബൈയില്‍ ബാലാജി ടെലിഫിലിംസിന്‍റെ ഐസിഇയില്‍ ഇന്‍റേണ്‍ഷിപ് കോഴ്സ് ചെയ്തു. 2013ല്‍ ചെന്നൈയില്‍ തമിഴ് ഫിലിം എഡിറ്റര്‍ ആന്‍റണിയെ അഞ്ചാന്‍, അനേകന്‍ എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തു. 2014ൽ നാട്ടിലെത്തി ഫ്രീലാന്‍സറായി. അക്കാലത്ത് ഗണേഷ് രാജിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തു. മോഹം സിനിമയെങ്കിലും സുഹൃത്തുക്കളാരെങ്കിലും സംവിധാനം ചെയ്താല്‍ മാത്രമേ നമുക്ക് അവസരം കിട്ടൂ എന്നതായിരുന്നു സ്ഥിതി. 2020 ജനുവരിയില്‍ റിലീസായ കലാമണ്ഡലം ഹൈദരാലിയിൽ ഞാൻ സിനിമാ എഡിറ്ററായി. 2022ല്‍ പൂക്കാലത്തിലെത്തി.

പൂക്കാലം അനുഭവങ്ങൾ..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-08-2025

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്‍റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ചാപ്റ്റർ പ്രസിഡന്‍റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.

ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

20-08-2025

ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം 30ന്

ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 30ന് കൊപ്പേൽ സെന്‍റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷ ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.

ഫോമ മുൻ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്‍റ് ബിജു ലോസൺ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജുഡി ജോസ് ഉൾപ്പെടെയുള്ള വിവിധ മത, സാംസ്കാരിക നേതാക്കൾ ഓണസന്ദേശങ്ങൾ നൽകും.

കേരളത്തിലെ തെരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളിൽ തിരുവോണദിവസം അസോസിയേഷന്‍റെ നേതൃത്വത്തിൽ സദ്യയൊരുക്കും. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.

അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ധർ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയുമുണ്ട്.

ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ജൂഡി ജോസ് -4053260190, സൈജു വർഗീസ് - 623 337 7955, ബിജു ലോസൺ - 972 342 0568, ഡക്സ്റ്റർ ഫെരേര - 972 768 4652, ഷാജി ആലപ്പാട്ട് - 214 227 7771.

20-08-2025

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്‍റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ചാപ്റ്റർ പ്രസിഡന്‍റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.

ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

18-08-2025

കാർലോ അക്കുത്തിസിനെ കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനം മാർ റാഫേൽ തട്ടിൽ നിർവഹിച്ചു

മെൽബണ്‍: സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാർലോ അക്കുത്തിസിനെ കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകത്തിന്‍റെ പ്രകാശനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ നിർവഹിച്ചു.

ഡോ. ജോ തോമസിന് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ സന്നിഹിതരായി.

കാർലോ അക്കൂത്തിസിനെ കുറിച്ചുള്ള റവ.ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിൽ ഭാഷയിൽ ലഭ്യമായിരിക്കുന്നത്.

19-08-2025

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ

ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇന്ത്യ‌യുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രസിഡന്‍റ് കെ. രഘുനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഇന്ത്യയിൽ ജനിക്കാൻ സാധിച്ചത് പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്‍റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ആർകെ പുരം ഏരിയ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

14-08-2025

ബംഗളൂരുവിൽ വനിതാ എൻജിനിയറെ കത്തികാട്ടി പീഡിപ്പിച്ചു

ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.

ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്‍റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്‍റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

20-08-2025

വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!

ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.

ചീസ് ഒഴിവാക്കി പിസ

പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.

ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളിൽ നട്സ്...

ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്‍റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍റ്സ് എല്ലാമുണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.

ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

13-08-2025

എന്നും കഴിക്കാനുള്ളതല്ല ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്‍റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു.

ആൺകുട്ടികൾക്കും അമിത സ്തനവളർച്ച!

ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും.

കൈ കഴുകണം

ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്‍റ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം.

ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്‍റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം.

ടോയ്‌ലറ്റിൽ പോയ ശേഷവും...

ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്‌ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.

മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം.

അതിനാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈ കഴുകേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്‍റ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്കണം.

റസ്റ്ററന്‍റ് ഉടമകൾ ഇക്കാര്യ ത്തിൽ ശ്രദ്ധപുലർത്തണം.

അധിക അളവിൽ കഴിക്കരുത്

ഓർക്കുക, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.

ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.

വയറു നിറയ്ക്കാനുള്ളതല്ല

വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക, ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല.

എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്...

പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

20-08-2025

വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!

ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.

ചീസ് ഒഴിവാക്കി പിസ

പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.

ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളിൽ നട്സ്...

ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്‍റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍റ്സ് എല്ലാമുണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.

ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

18-08-2025

പഞ്ചകർമ ചികിത്സ

ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില ചികിത്സാരീതികൾ ആയുർവേദശാസ്ത്രത്തിൽ പരാമർശിക്കുന്നു. അതിൽ ഒന്നാണ് പഞ്ചകർമ ചികിത്സ. ശരീരത്തിന് സന്തുലിതാവസ്ഥ കൈവരിക്കാൻ അഞ്ച് രീതികളുടെ ഒരു സംയോജനമാണ് പഞ്ചകർമ.

വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. ദോഷകരമായ മാലിന്യങ്ങളെ ശരീരത്തിനുള്ളിൽ നിന്നു പുറന്തള്ളുന്നതിന് ഈ ചികിത്സ സഹായകം. ഓരോ വ്യക്തിയുടേയും പ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചു ചികിത്സ വ്യത്യാസപ്പെട്ടിരിക്കും.

പഞ്ചകർമ ചികിത്സയിലൂടെ ശരീരത്തിലെ കോശങ്ങൾക്ക് ഉണർവ് വരികയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു. അതുപോലെ ശാരീരികവും മാനസികവുമായി ഉന്മേഷം പഞ്ചകർമ ചികിത്സയിലൂടെ ലഭിക്കുന്നു.

21 ദിവസം നീണ്ടുനിൽക്കുന്ന ഈ ചികിത്സയിൽ കൃത്യമായി ചില നിയന്ത്രണങ്ങളും പഥ്യങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ശരീര ബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നു കഞ്ഞി ഔഷധപ്രയോഗം, ശോധന ചികിത്സ, ആഹാരനിയന്ത്രണം എന്നിവയിലൂടെ സാധിക്കും.

മരുന്നുകഞ്ഞി

തവിടു കളയാത്ത ഞവര അരി - 100 ഗ്രാം. ഉലുവ - 5 ഗ്രാം. ആശാളി - 5 ഗ്രാം. ജീരകം - 5 ഗ്രാം. കാക്കവട്ട് - ഒന്നിന്‍റെ പകുതി. പച്ചമരുന്നുകൾ ( മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ) എന്നിവ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്തു പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞു നീരെടുക്കുക.

തയാറാക്കുന്ന വിധം

ആറിരട്ടി പച്ചമരുന്നു നീരിൽ ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചെറുതീയിൽ വേവിക്കുക. പകുതി വേകുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.

അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം. അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേർക്കുക. തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

തിരക്കുപിടിച്ച ആധുനികകാലത്ത് ശരീരസംരക്ഷണം പ്രധാനം. ജീവിതശൈലീരോഗങ്ങൾ വലിയതോതിൽ കണ്ടുവരുന്ന ഈ കാലത്ത് വ്യക്തിദോഷങ്ങൾക്ക് അധിഷ്ഠിതമായ ചികിത്സാരീതികൾ ഫലപ്രദമാണെന്ന് ആയുർവേദം തെളിയിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ആയുർവേദശാസ്ത്രം സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും ഇടപെട്ട് സജീവമായി ഇന്നും നിലനിൽക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനും അതുവഴി സ്വസ്ഥമായ ശരീരവും സ്വസ്ഥമായ മനസും രൂപപ്പെടുത്തി ആരോഗ്യപൂർണമായ ഒരു പരിസരം വളർത്തിയെടുക്കുന്നതിന് നിർണായകമായ ഒന്നാണ് കർക്കടക ചികിത്സ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

26-07-2025

കംഗാരു മദർ കെയർ നല്‍കുമ്പോൾ ശ്രദ്ധിക്കേണ്ടത്…

ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്‍റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.

  • കംഗാരു മദർ കെയർ നല്‍കുന്നവർക്കു മാനസിക തയാറെടുപ്പ് അത്യാവശ്യമാണ്.
  • മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക. സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസം വളര്‍ത്തുക.
  • കംഗാരു മദർ കെയർ നല്‍കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സാഹചര്യം നല്‍കുക.
  • മുന്‍ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര്‍ ധരിക്കേണ്ടത്.
  • കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്‍ഭാഗം തുറക്കുന്ന കുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം.
  • അരയില്‍ കെട്ടാനുള്ള തുണിയും കരുതുക.

45 ഡിഗ്രി ചാരിയിരുന്ന്…

സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.

  •  അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമഴ്ത്തി കിടത്തുന്നു.
  •  തല ഒരു വശത്തേയ്ക്കും അല്പം മുകളിലേയ്ക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.
  •  കുഞ്ഞിന്‍റെ കാലുകള്‍ ‘W ‘ആകൃതിയില്‍ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തേക്കുമാണെന്ന് ഉറപ്പുവരുത്തണം.
  •  കുഞ്ഞിന്‍റെ അരമുതല്‍ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കാവുന്നതാണ്.

ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്‍റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

എത്ര സമയം നല്‍കാം ?

ഏറ്റവും കുറഞ്ഞത് 1 മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെയും തുടര്‍ച്ചയായി നല്‍കിയാല്‍ മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ വേണമെങ്കിലും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.

അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ക്കോ കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.

കംഗാരു മദർ കെയർ നല്‍കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്‍ത്തമാനം പറയുക) ഒരു തടസവുമില്ല.

കംഗാരു മദർ കെയറിന്‍റെ ഗുണങ്ങള്‍

  •  കുഞ്ഞിന്‍റെ ശരീരോഷ്മാവ് താഴ്ന്നു പോകാതെ തടയുന്നു.
  • മുലപ്പാല്‍ നല്‍കുന്നത് അനായാസമാക്കുന്നു.
  • ആശുപത്രിവാസം കുറയ്ക്കുന്നു.
  • അണുബാധ, ശ്വസനത്തിലെ തകരാറുകള്‍ എന്നിവ കുറയ്ക്കുന്നു.
  • അമ്മയ്ക്കും കുഞ്ഞിനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നു.
  •  അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം ബലപ്പെടുത്തുന്നു.
  • കുഞ്ഞിന്‍റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില്‍ ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.

ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ചികിത്സാരീതിക്കു കഴിയും എന്നതില്‍ തര്‍ക്കമില്ല.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up